Monday, August 10, 2020

raajavinne snehicha daasi pennu - last part

 രാജാവിനെ സ്നേഹിച്ച ദാസിപ്പെണ്ണു - അവസാന ഭാഗം ..


അന്ന് തന്നെ വിളംബരം ചെയാനുള്ള തയ്‌യാറെടുപ്പുകൾ നടത്തി.. രാജ്യത്തിന്റെ നാനാദിക്കിലേക്കും ആൾക്കാരെ അയച്ചു... പരമാവധി  എത്രയും വേഗത്തിലും ദൂരത്തിലും ഇത് ജനങ്ങളെ അറിയിക്കണം... 

രാജാവിനു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു...  ഈ ദുർഘടസന്ധിയിൽ അവിടുത്തെ കൂടെ നിന്ന് പരിചരിക്കാൻ ഇത്ര മുതൽ ഇത്ര വരെ  പ്രായത്തിൽ പെടുന്ന സ്ത്രീഗണങ്ങളേ അടിയന്തരമായീ ആവശ്യം ഉണ്ട്..  ഈ വിളംബരം അറിയുന്ന പക്ഷം എത്രയും വേഗം  രാജകൊട്ടാരത്തിൽ എത്തിച്ചേരേണ്ടതാണ് ... ഇതായിരുന്നു അതിന്റെ സാരാംശം ...

വരുന്നവരിൽ നമ്മുടെ ആളിനെ എങ്ങനെ തിരിച്ചറിയും ??          രാജ ഗുരു ഉത്കണ്ഠയോടെ ആരാഞ്ഞു... 

അതോർത്തു ചഞ്ചലപെടേണ്ടതില്ല ... ആളെ കാണുമ്പോൾ തനിക്കു മനസിലാവും... മഹാപണ്ഡിതൻ ആവർത്തിച്ചു... 

ശെരി...  അങ്ങ് അത് ഞങ്ങളോട് എങ്ങനെ ആശയവിനിമയം നടത്തും... അങ്ങ് പറഞ്ഞത് പോല്ലേ ഒരാൾ വന്നാൽ അവരുടെ മുന്നിൽ വെച്ച് 'ഇവരാണ്' എന്ന് പറയുമോ...     മഹാമന്ത്രിയുടെ സംശയങ്ങൾക്ക് അറുതി ഇല്ലായിരുന്നു...

ആ ജ്ഞാനി തന്റെ സന്തതസഹചാരിയായ ഊന്നുവടിയില്ലേക്ക് നോക്കി... ചന്ദനത്തിൽ പണിതതായിരുന്നു അത്... അതിന്റെ പിടിയിൽ സമാധാനത്തിന്റെ  ചിഹ്നം  കൊത്തിവെച്ചിരുന്നു... ആരും ശ്രദ്ധിച്ചു പോകും അലങ്കാരപ്പണികൾ ഉള്ള ആ  വടി ... 

എത്രയോ പതിറ്റാണ്ടുകളായി..... ഇത് തന്റെ കൂടെ... മഹാരാജാവ് പൊന്നുതമ്പുരാൻ ദാനം ചെയ്തതാണ്....  ഇപ്പൊ അദ്ദേഹത്തിന്റെ പുത്രന്  ഇത് കൊണ്ട് ഒരു ഉപകാരം ഉണ്ടാവാൻ പോകുന്നു... വിചിത്രം തന്നെ...

അദ്ദേഹം തിരിഞ്ഞു തന്റെ മറുപടിക്കായീ അക്ഷമയോടെ കാത്തു നിൽക്കുന്ന മഹാമന്ത്രിയെ നോക്കി... 

 വരുന്നവരെ വരിയായി നിർത്തുക... താൻ അവരുടെ അടുത്തേക്ക് ചെല്ലാം... ഓരോരുത്തരെയായി വീക്ഷിക്കാം... ആൾ അതല്ല എങ്കിൽ... ദാ.... ഈ  ഊന്നുവടി കണ്ടില്ലേ... നോം ഈ വടിയുടെ അഗ്രം   തറയിൽ ഒരു പ്രാവശ്യം  ഇടിക്കും..  ദാ... ഇപ്രകാരം ... 

അദ്ദേഹം വടിയുടെ അഗ്രം  തറയിൽ ഒരു പ്രാവശ്യം  ഇടിച്ചു കാണിച്ചു കൊടുത്തു... 

 ഒരു പ്രാവശ്യം മാത്രം... അപ്പോൾ മനസിലാക്കണം നോം പറഞ്ഞ ആത്‌മാവ്‌ ‌ ഇത് അല്ലാന്നു..... അവരെയൊക്കെ വേണ്ട പാരിതോഷികങ്ങൾ കൊടുത്തു തിരിച്ചു അയക്കുക...  ഈ ആപത്‌ഘട്ടത്തിൽ ഇത്രടം വരെ  വരാൻ ഉള്ള മനസ് കാണിച്ചതിൽ നമ്മൾ കൃതജ്ഞത അറിയിക്കണം...

ഇനി... നോം പറഞ്ഞ ആൾ വരുമ്പോളും ഈ ഊന്നുവടി തന്നെ ആശ്രയം... ഒന്നിന്  പകരം രണ്ടാവർത്തി നോം ഇതിന്റെ അഗ്രം  തറയിൽ ഇടിക്കും... ദാ ഇപ്രകാരം.. 

അദ്ദേഹം വീണ്ടും അഗ്രം  തറയിൽ ഇടിച്ചു കാണിച്ചു കൊടുത്തു... രണ്ടാമത്തെ ആവർത്തി അഗ്രം  തറയിൽ ഇടിച്ചത് ആദ്യത്തേക്കാൾ വളരെയധികം ശക്തിയിൽ ആണെന്ന് മാത്രം... 

ആ സമയം നിരീച്ചോള്ളൂ... ആൾ വന്നുചേർന്നിരിക്കുന്നു എന്ന് ..... പിന്നീട് വേണ്ട നടപടി ക്രമങ്ങൾ ആരംഭിച്ചോളുക ....

ഉവ്വ്... അവിടുന്ന് അരുളിച്ചെയ്യുംപോല്ലേ .... 

രാജ ഗുരുവും മഹാമന്ത്രിയും  പണ്ഡിതനെ ഒറ്റയ്ക്ക് വിട്ടിട്ടു പോയി... 

ശൂന്യതയിലേക്കു കണ്ണുനട്ട് അദ്ദേഹം ആഴത്തിൽ  തിരിച്ചറിഞ്ഞു..... 

വരിയിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആ ആത്‌മാവ്‌ ഉണ്ടാവില്ല... 

*********************************************************************************

ഏകദേശം ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.... 

വിളംബര പ്രകാരം, ദിവസവും കുറച്ചു സ്ത്രീകൾ രാജ്യത്തിന്റെ നാനാദിക്കിൽ നിന്നും കൊട്ടാരത്തിലേക്കു  വന്നു കൊണ്ടിരിന്നു....

പകർച്ചവ്യാധി ആയതിനാൽ വിചാരിച്ചതിലും വളരെ കുറച്ചു ആൾക്കാർ മാത്രമേ വന്നിരുന്നുള്ളു...  

ഓരോ ദിവസം കഴിയുന്തോറും രാജാവിന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടർന്ന് കൊണ്ടിരിന്നു... 

ഒരു ഭാഗത്തു വേണ്ട ചികിത്സയെല്ലാം കൊട്ടാരം വൈദ്യൻ ചെയ്തു കൊണ്ടിരിന്നു... 

മറുഭാഗത്തു ജ്ഞാനിയുടെ പ്രവചനം ഉൾക്കൊണ്ട് ആത്‌മാവിന്നു വേണ്ടിയുള്ള അന്വേഷണവും കാത്തിരിപ്പും... 

ഒരു ഘട്ടത്തിൽ രാജാവ് നാടുനീങ്ങിയാല്ലും വേണ്ടില്ല എന്ന് വരെ കൂടെ ഉള്ളവർ  ചിന്തിച്ചു തുടങ്ങി... 

എന്നിരുനാലും  രാജ ഗുരുവിനു   വിശ്വാസം ഉണ്ടായിരുന്നു... ജ്ഞാനി പറഞ്ഞ പ്രകാരം ഒരു ആത്‌മാവ്‌ ഉണ്ടെന്നും, ഈ പ്രതിസന്ധിയിൽ അവർ രാജാവിനെ രക്ഷിക്കാൻ വരുമെന്നും.... 

കൂടെയുള്ളവർക്ക് ധൈര്യവും ആത്‌മ വിശ്വാസവും  പകർന്നു അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു... 

***********************************************************************************

നാട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും ഇത് തന്നെയായിരുന്നു സംസാരം... 

രാജാവിനെ പരിചരിക്കാൻ ഒരു സ്ത്രീ വേണമത്രേ... അതിനും  ഒരു പ്രായപരിധി ഉണ്ട്... അങ്ങനെ എല്ലാവര്ക്കും ഒന്നും കേറിചെന്നു കൂടെ നിൽക്കാൻ പറ്റില്ലാ... ഇത് വരെ പോയ ആരെയും സ്വീകരിച്ചിട്ടില്ല... ഇവർ ഇനി ആരെയാണാവോ അന്വേഷിക്കുന്നത്... എത്ര ദൂരത്തു നിന്ന് വന്നതാണെന്ന്  പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. ചെല്ലുന്നവരെ എല്ലാം പറഞ്ഞു വിടുകയാണ്...  

പിന്നെ... ഒരു ഗുണമുള്ളതു... വെറും കൈയോടെ വിടില്ല... ചെല്ലുന്നവർക്ക്‌ എല്ലാം നല്ല രീതിയിൽ പാരിതോഷികങ്ങൾ കൊടുത്തു വിടുന്നുണ്ട്... 

അത് കൊണ്ട് മാത്രം പലർക്കും പോയാൽ കൊള്ളാമെന്നുണ്ട്... പക്ഷെ .... എങ്ങാനും തിരഞ്ഞെടുത്താലോ... പിന്നീട്... അവിടെ പെട്ടുപോകില്ലേ.... ആ ഉൾഭീതി ഉള്ളത് കൊണ്ട് മാത്രം കുറച്ചു പേര് പോകാതെ മാറിനിന്നു... 

പോയി വന്നവർ അവരുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കു വെച്ചു ... 

********************************************************************************

രാത്രി ഏറെ വൈകിയിരുന്നു.... വീട്ടുജോലിയെല്ലാം തീർത്തു കിടക്കാൻ തയ്‌യാറെടുത്തപ്പോഴാണ്... 

കുട്ടി... ഒന്നും അറിഞ്ഞില്ലേ?? അമ്മമ്മ വക ചോദ്യം...

എന്താണാവോ?? അവൾ ഒന്നും അറിയാത്തതു പോലെ തിരക്കി.. 

രാജാവിന്റെ ദീനത്തെ കുറിച്ച്... 

ആരോ എന്തോ പറഞ്ഞു കേട്ടു ... 

അത്രെയേ ഉള്ളു.. വിളംബരത്തെ കുറിച്ച് എന്തെങ്കിലും കേട്ടിരിക്കുന്നോ ...

അതും കേട്ടു ... പോയവരെ ഒക്കെ തിരിച്ചു  വിടുന്നു എന്നും കേട്ടു... 

കുട്ടി എന്ത് തീരുമാനിച്ചു ??

അവൾ അത്ഭുതത്തോടെ അമ്മമ്മയെ നോക്കി...

ഞാനോ ?? ഞാൻ എന്ത് തീരുമാനിക്കാനാ ??

കൊട്ടാരത്തിലേക്കു പോകുന്ന കാര്യം... 

അവൾ ഒന്നും മിണ്ടാതെ അമ്മമ്മയെ നോക്കി... ആ നോട്ടത്തിൽ ഒരായിരം ചോദ്യങ്ങൾ അവൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു...

പക്ഷെ .. അതിൽ ഒന്ന് പോലും അവൾ ചോദിച്ചില്ല... പകരം തികച്ചും   നിസ്സംഗഭാവത്തോടെ അവൾ പ്രതികരിച്ചു... 

ഞാൻ എന്തിന്നു അത്രയും ദൂരെ പോകണം ?? ഈ രാജ്യത്തു വേറെ സ്ത്രീകൾ ഇല്ലാത്തതു പോലെ... 

അതും ശെരിയാണ്... പക്ഷെ...   അമ്മമ്മ ബാക്കി പറയാതെ നിർത്തി...

എന്താ ഒരു പക്ഷെ... പാരിതോഷികങ്ങൾ കിട്ടുമ്മ്ന്ന് കേട്ടുകാണും ... അതിനാണോ ഞാൻ പോകുന്നതിന്നെ  കുറിച്ച് അന്വേഷിക്കുന്നത്.. 

അല്ലാ... നീ പോയാ അവര് തിരിച്ചു അയക്കില്ലാന്  എന്റെ മനസ് പറയുന്നു... 

അതെന്താ... എനിക്കെന്താ പ്രതേകത ??  

എന്താണെന്ന് കുട്ടിക്ക് അറിയില്ലേ ?? 

ഇല്ലാ... ഒന്ന് പറഞ്ഞു തരുവോ...       

നാൾ ഇത്രയും ആയിട്ടും അമ്മമ്മക്ക് അവൾ കുട്ടിയാണ്... ഇപ്പോഴും അവൾ അമ്മമ്മയോട് കൊഞ്ചും... വഴക്കു കൂടും... പിണങ്ങും... അവൾ മനസ്സിൽ വിചാരിക്കുന്നത് അമ്മമ്മക്ക് മനസിലാവും... 

അമ്മമ്മ മെല്ലെ അവളുടെ അരികില്ലേക്ക് നടന്നടുത്തു... അവളുടെ മുടിയിഴകളിൽ സാവധാനം തഴുകി ...അവളുടെ കണ്ണുകളിലേക്കു ഉറ്റുനോക്കി... 

എന്താ പ്രതേകത എന്ന് ഞാൻ പറയാതെ അറിയില്ലേ... ഇത്രയും വര്ഷം കഴിഞ്ഞിട്ടും, ജീവിതം ഇത്രയും ഒക്കെ മാറിയിട്ടും, ആ ദേശം വിട്ടു ഇവിടെ വന്നു താമസിച്ചിട്ടും... കുട്ടീടെ മനസ് ഇപ്പോഴും എപ്പോഴും  എവിടെ ആണെന്ന് അമ്മമ്മക്ക് നല്ല നിശ്ചയമുണ്ട്... ആലോചിക്കൂ... എന്റെ കുട്ടി നല്ലതുപോല്ലേ  ആലോചിച്ചു ഒരു തീരുമാനം എടുക്കു... എന്ത് തീരുമാനിച്ചാലും അമ്മമ്മ കൂടെ ഉണ്ട്...  ഈശ്വരനാണ് ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ഒരുക്കിയതെന്നു അമ്മമ്മക്ക്‌ തോന്നുവാ... അല്ലെങ്കി കൃത്യമായിട്ട് ഇങ്ങനെ ഒന്നും സംഭവിക്കില്ല.... 

പിന്നീട് ഒരു വാക്കു  പോലും പറയാതെ അമ്മമ്മ ഉറങ്ങുവാൻ പോയി കിടന്നു... 

ഇടിമിന്നലേറ്റതു പോലെ അവൾ കുറച്ചു സമയം അങ്ങനെതന്നെ നിന്നു... 

***********************************************************************************

വീട്ടിലെ  മറ്റു അംഗങ്ങൾ എല്ലാം വളരെ നേരത്തെ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു... 

പക്ഷെ അവൾക്കു എങ്ങനെ ഉറങ്ങാൻ സാധിക്കും... 

തന്റെ രാജാവ്.... അദ്ദേഹം കിടിപ്പിലാണ്.. മരണത്തോട് മല്ലിട്ടു .... തളർന്നു കിടക്കുന്നു... ഏതു നിമിഷവും എന്തും സംഭവിക്കാം...  

ഈ സമയത്തു കൂടെ നിൽക്കേണ്ടവർ സ്ഥലം വിട്ടു ... 

അദ്ദേഹം ഒറ്റക്കാണ്... 

പക്ഷെ... താൻ..........  തനിക്കു എന്ത് ചെയാൻ കഴിയും ??? പണ്ടത്തെ സാഹചര്യം അല്ല ഇപ്പൊ... തന്റെ ജീവിതം ഒരുപാട് മാറിയിരിക്കുന്നു... പുതിയ അധ്യായം തുടങ്ങി... പുതിയ കഥാപാത്രങ്ങൾ രംഗത്ത് വന്നു... തന്നെ ആശ്രയിച്ചു ജീവിക്കുന്ന കുറച്ചു പേരുടെ നടുവിലാണ് താൻ  ഇപ്പോൾ...

ഈ സാഹചര്യത്തിൽ അങ്ങോട്ട് പോകുന്നത് അത്ര അഭികാമ്യമല്ല... 

പക്ഷേ... അദ്ദേഹം.... 

അവൾക്കു ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല... എന്ത് ചെയ്യും... തന്നെ പോല്ലേ ഒരു സാധാരണ ആൾക്ക് എന്ത് ചെയാൻ സാധിക്കും... 

അവൾ കൈ രണ്ടും തലയിൽ കൊടുത്തിരുന്നു.....

നമ്മൾ സന്തോഷിക്കുമ്പോൾ നമ്മളുടെ കൂടെ കൂടാൻ എല്ലാവര്ക്കും വല്യ താല്പര്യം ആയിരിക്കും.... 

പക്ഷെ .. നമ്മൾ വീഴുമ്പോൾ ... താങ്ങി പിടിക്കാൻ... പിടിച്ചു എണീപ്പിക്കാൻ ... തിരിച്ചു പഴയതു പോലെ  നടന്നു തുടങ്ങുന്നത് വരെ കൂടെ നിൽക്കാൻ... എത്ര പേർക്ക് കഴിയും... 

പ്രതേകിച്ചു താൻ  ഇത്രയും സ്നേഹിച്ച ആൾ  ... അദ്ദേഹം വീണു കിടക്കുകയാണ്...എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥയിൽ ... 

അത് അറിഞ്ഞിട്ടും... തനിക്കു എങ്ങനെ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നു... 

രാജാവിന്റെ രോഗവിവരം അറിഞ്ഞത് മുതൽ നെഞ്ച് കിടന്നു പിടയ്ക്കുകയാണ് ... 

പക്ഷെ ... വീണ്ടും അത്രടം പോകാനുള്ള ധൈര്യം ഇല്ലാ... തന്നെയും അല്ല... അദ്ദേഹത്തെ പോലെ ഒരാൾക്ക്, തന്നെ പോലെ ഒരാളുടെ ആവശ്യവും ഇല്ലാ എന്ന് കരുതി  സ്വയം ആശ്വസിപ്പിച്ചു... 

പക്ഷെ... ഇപ്പൊ... 

അവൾ മുൻ വാതിൽ തുറന്നു ..... നല്ല കാറ്റും മഴയും... അവൾ അത് നോക്കി കുറച്ചു നേരം അനങ്ങാതെ നിന്നു .... കാറ്റിൽ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് അടിച്ചു... അവ അവളോട് സംസാരിക്കുന്നതു പോല്ലേ അവൾക്കു തോന്നി... 

അദ്ദേഹം !!!!!  തന്റെ ഉള്ളിൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റും തോരാതെ പെയുന്ന പേമാരിയുമാണ്... 

തന്റെ അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെ ആയിരിക്കും...

അങ്ങനെ എങ്കിൽ ... 

പോകേണ്ടതല്ലേ... കൂടെ നിൽക്കേണ്ടതല്ലേ.. 

ഇപ്പോൾ കൂടെ നിൽക്കാതെ പിന്നെ എപ്പോഴാണ്... 

നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ അത് അയാൾക്ക്‌ കൂടി പ്രയോജനം ചെയുന്ന തരത്തിൽ ഉപയോഗപ്പെടുത്തണം... പ്രധാനമായും ഇങ്ങനെ ഒരു സാഹചര്യത്തിൽ... 

ശെരിയാണ്... എല്ലാം ശെരിയാണ്... എല്ലാ വാദമുഖകളും താൻ അംഗീകരിക്കുന്നു... 

പക്ഷെ... 

ഇങ്ങനെ പക്ഷെ പക്ഷെ എന്ന് പറഞ്ഞോണ്ട് ഇരുന്നാൽ കാര്യങ്ങൾക്കു എങ്ങനെ ഒരു നീക്കുപോക്കു ഉണ്ടാകും .... 

ഒരു തീരുമാനം എടുക്കുക.... അത് അനുസരിച്ചു മുന്നോട്ടു  നീങ്ങുക... 

ആ യാത്രയിൽ ഒരുപാട് പക്ഷെകളേ നേരിടേണ്ടി വരും... അത് തികച്ചും സ്വാഭാവികം... അവിടെ ഒക്കെ നല്ല കരളുറപ്പോടെ പിടിച്ചു നിൽക്കണം ... 

താൻ സ്നേഹിക്കുന്ന ആൾ ഒരാപത്തിൽ പെട്ട് ആരും  സഹായിക്കാൻ ഇല്ലാതെ ഒറ്റപെട്ടു നിൽക്കുമ്പോ.... മറ്റെന്തു തടസം ഉണ്ടെങ്കിലും ചെല്ലണം... കൂടെ നിൽക്കണം... ഏതു ആപത്തിൽ നിന്നും... അത് ഇനി മരണം തന്നെ ആയാലും തനിക്കു അദ്ദേഹത്തോടുള്ള സ്നേഹം , പ്രണയം,  ഒരു രക്ഷാകവചമായി  പൊതിഞ്ഞു പിടിച്ചു നേരിടണം.... 

അതിന്നു ഇനി ഒരു മാറ്റവുമില്ല !!!!!

അവൾ മുൻവാതിൽ ചേർത്തടിച്ചു സാക്ഷയിട്ടു... 

പോകുന്നതിനു മുൻപ് ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്... താൻ കുറച്ചു ദിവസം മാറി നിന്നാലും വീട്ടിലും ജോലിസ്ഥലത്തും അത് കൊണ്ട് യാതൊരു നഷ്ടവും  സംഭവിക്കാൻ പാടില്ലാ... ഒന്നിന്നും ആർക്കും ഒരു കുറവും വരാൻ പാടില്ലാ... 

പിറ്റേന്ന് തന്നെ അവൾ എല്ലാ ക്രമീകരണങ്ങളും ചെയ്തു... വീട്ടിൽ ഉള്ളവരുടെ അനുവാദം വാങ്ങി... അമ്മമ്മ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു... 

ആവശ്യത്തിനുള്ള തുണിയും മറ്റു സാധനങ്ങളും ഒരു പഴന്തുണിയിൽ പൊതിഞ്ഞെടുത്തു... 

കടുത്ത നിശ്ചയദാർഢ്യത്തോടും  തികഞ്ഞ ആത്‌മ വിശ്വാസത്തോടും കൂടി അവൾ വീണ്ടും ഒരു തവണത്തേക്കു  കൂടി രാജകൊട്ടാരത്തിലേക്കു യാത്ര തിരിച്ചു... 

***********************************************************************************

നേരം ഇരുട്ടി തുടങ്ങിയിരുന്നു.... 

 അന്നേ ദിവസം വിളംബര പ്രകാരം  കൊട്ടാരത്തിലേക്കു വന്ന സ്ത്രീഗണങ്ങൾ എല്ലാം തിരിച്ചു പോയി.... 

അന്നും മഹാപണ്ഡിതൻ  തൻ്റെ  ഊന്നുവടി, രണ്ടു തവണ തറയിൽ ഇടിച്ചില്ലാ... 

മഹാമന്ത്രിക്കു ഇപ്പൊ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു... 

പക്ഷെ രാജ ഗുരുവിനു... ഇപ്പോഴും പ്രതീക്ഷ ബാക്കി നിൽക്കുന്നു... കാരണം അദ്ദേഹത്തിന് ആ മഹാത്മന്നെ അത്ര വിശ്വാസവും മതിപ്പും ആണ്... 

നേരം സന്ധ്യ കഴിഞ്ഞതിനാൽ ഇനി ആരും  വരില്ല എന്ന് തോന്നിയ മഹാമന്ത്രി സ്വന്തഇഷ്ടപ്രകാരം കാവൽക്കാരോട് കൊട്ടാരകവാടം അടയ്ക്കാൻ ഉത്തരവിട്ടു...

കാവൽക്കാർ ഉത്തരവ് പ്രകാരം കൊട്ടാരകവാടം അടയ്ക്കാൻ ഉള്ള ഏർപ്പാടുകൾ ആരംഭിച്ചു ... 

അപ്പോഴാണ് ദൂരെ നിന്ന്  പൊട്ടു പോലെ ഒരു രൂപം... 

അടയ്ക്കാൻ വരട്ടെ...       തലമൂത്ത കാവൽക്കാരൻ മറ്റുള്ളവരോട് പറഞ്ഞു...  

ആ രൂപം അവരുടെ അരികിലേക്ക് നടന്നടുത്തു... 

വിളംബരപ്രകാരം വന്നതാണ്... തമ്പുരാന്റെ കൂടെ നിന്ന് പരിചരിക്കാൻ വേണ്ടി...

ഇപ്പോഴാണോ വരുന്നത്... കൊട്ടാരകവാടം ഇപ്പൊ അടയ്ക്കാൻ പോകുക ആയിരുന്നു... 

അവൾ ഒന്നും മിണ്ടിയില്ല... 

പ്രധാന കാവൽക്കാരൻ അപ്പോൾ തന്നെ മഹാമന്ത്രിയെ വിവരം അറിയിച്ചു... 
വിളംബരപ്രകാരം ഒരു സ്ത്രീ വന്നിരിക്കുന്നു... ഒന്ന് വന്നു കാണണം... 

മഹാമന്ത്രിക്കു തീരെ താല്പര്യം ഉണ്ടായിരുന്നില്ല... പക്ഷെ ... വേറെ നിവർത്തി ഇല്ലല്ലോ... 

അദ്ദേഹം രാജ ഗുരുവിനെയും മഹാപണ്ഡിതനെയും വിവരമറിയിച്ചു... 

രണ്ടാളും ഉടൻ തന്നെ വന്നെത്തി.... ഈ വക കാര്യങ്ങളിൽ അമാന്തം പാടില്ലാന്നു രണ്ടാള്ക്കും നല്ല നിശ്ചയമുണ്ടായിരുന്നു... 

അവർ മൂന്നാളും അവളെ നിർത്തിയിരുന്ന സ്ഥലത്തേക്ക് പ്രതീക്ഷയോടെ ആഗമനരായി .... 

രാജ ഗുരുവും മഹാമന്ത്രിയും വഴി മാറി കൊടുത്തു... 

ജ്ഞാനി അവളുടെ അടുക്കലേക്കു ചെന്നു ... അവൾ അദ്ദേഹത്തെ താണു വണങ്ങി...

അവളുടെ മുഖത്തേക്ക് അദ്ദേഹം നിമിഷങ്ങള്ളോളം  ഉറ്റുനോക്കി.... 

രാജ ഗുരുവും മഹാമന്ത്രിയും ശ്വാസം അടക്കി പിടിച്ചു നിന്നു .... 

പണ്ഡിതൻ തന്റെ  ചന്ദനത്തിൽ കടഞ്ഞെടുത്ത ഊന്നുവടി മുകളിലേക്ക് ഉയർത്തി... അതിന്റെ അഗ്രം ശക്തിയിൽ തറയിൽ ഇടിച്ചു... 

ഒന്ന്.....

ഇത് പതിവുള്ളതായതു കൊണ്ട് മറ്റു രണ്ടാൾക്കും വല്യ ആശ്ചര്യം ഒന്നും തോന്നിയില്ല... 

ആ മഹാത്‌മാവ്‌ തന്റെ ഊന്നുവടി ഒരിക്കൽ കൂടി ആകാശത്തിലേക്കു ഉയർത്തി പിടിച്ചു.... 

ഇത്രയും ദിവസം തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച.... രാജ ഗുരുവും മഹാമന്ത്രിയും പരസ്പരം നോക്കി ... ഇത് വിശ്വസിക്കാമോ ?? 

പണ്ഡിതൻ ആ ഊന്നുവടിയുടെ അഗ്രം തറയിൽ അതീവശക്തിയിൽ  ഇടിച്ചു... 

ദിഗംബങ്ങൾ പിളരുമാറുള്ള ശബ്ദം  .... 

രണ്ട് ....

ആത്‌മാവ്‌ എത്തിച്ചേർന്നിക്കുന്നു.... 

***********************************************************************************

പിന്നീട് എല്ലാം തകൃതിയിൽ നടന്നു... 

തങ്ങൾ ഇത്രയും ദിവസം കാത്തിരുന്ന ആൾ വന്നു ചേർന്നിരിക്കുന്നു... രാജാവിനെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ... അതിന്നു വേണ്ടി മാത്രം ജന്മം കൊണ്ട ആ ആത്‌മാവ്‌ ..... ഇപ്പൊ ദാ കണ്മുന്നിൽ....

അവളെ അവർ കൊട്ടാരം വൈദ്യന്റെ അടുത്ത് എത്തിച്ചു... അദ്ദേഹം  അവളുടെ വൈദ്യപരിശോധന നടത്തി... പൂർണ  ആരോഗ്യവതിയാന്നെന്നു  ഉറപ്പു വരുത്തി...   അനന്തര നടപടികൾ എല്ലാം മുറ പോലെ നടന്നു...

 അദ്ദേഹം അവൾക്കു വേണ്ടുന്ന നിർദേശങ്ങൾ നൽകി... 

വളരെ അപകടം പിടിച്ച ഒരു ജോലിയാണ് ഏറ്റെടുക്കാൻ പോകുന്നത്... വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ്...  ഒരു വിട്ടുവീഴ്ചയും പാടില്ലാ.... 

രാജാവിനെ കിടത്തി ഇരിക്കുന്ന മുറി ദിനവും രണ്ടു നേരം അണുവിമുക്തമാക്കണം... 

മുഖാവരണവും കൈയുറയും നിർബന്ധം ആണ്... 

താപനില കൂടിയാൽ നമ്മെ അറിയിക്കണം...

നമ്മെ  അല്ലാതെ മറ്റാരെയും  ഒരു കാരണവശാലും മുറിയിൽ കേറ്റരുത് .... 

രാജ മാതേയെ പോലും... 

അങ്ങനെ അങ്ങനെ കുറെ നിർദേശങ്ങൾ ... 

എല്ലാം അവൾ  കാര്യമായി തന്നെ കേട്ടു ...

അപ്പോഴും ഒരു ചോദ്യം മാത്രം അവളുടെ ഉള്ളിൽ ബാക്കി ആയി... 

രാജ്യത്തെ നാനാദിക്കിൽ നിന്നും ഇത്രയും സ്ത്രീകൾ വന്നു... അവരെ എല്ലാം പറഞ്ഞു വിട്ടു... പക്ഷെ... തന്നെ മാത്രം തിരിച്ചു പറഞ്ഞയച്ചില്ലാ... അതെന്താ കാരണം?? അവൾക്കു ഉത്തരം കണ്ടെത്താൻ ആയില്ല.... 

എന്നിരുന്നാലും...  രാജാവിന്റെ കൂടെ അദ്ദേഹത്തെ പരിചരിച്ചു , ശ്രുശ്രൂക്ഷിച്ചു  നിൽക്കാൻ കിട്ടിയ ഈ വരദാനം ... അതിന്നു ആരോട്... എങ്ങനെ നന്ദി പറയും ... അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... 

ഒടുവിൽ അവൾ ഏറ്റവുമധികം  കാത്തിരിക്കുന്ന ആ നിമിഷം വന്നെത്തി... 

രാജാവിനെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് കൊട്ടാരം വൈദ്യൻ അവളെ കൂട്ടികൊണ്ട് പോയി... 

അദ്ദേഹത്തെ കാണാൻ പോകുകയാണ്... വര്ഷങ്ങള്ക്കു ശേഷം... 

അവസാനമായി താൻ അദ്ദേഹത്തെ കാണുമ്പോൾ....  അദ്ദേഹം  കുതിരപ്പുറത്തു എല്ലാ പ്രൗഢിയോടും കൂടി സവാരി ചെയ്യുകയായിരുന്നു ... 

ഇന്ന്... ഇപ്പൊ... അദ്ദേഹത്തെ കാണുമ്പോൾ.... അദ്ദേഹത്തെ  അവസ്ഥ.... 

മനുഷ്യന് എന്ത് ഉണ്ടായിട്ടും കാര്യമില്ല...ആരോഗ്യം തന്നെയാണ് ഏറ്റവും വല്യ സമ്പത്തു... അത് നഷ്ടപ്പെട്ടാൽ പിന്നെ എന്ത് കാര്യം... അത്  ഇനി എത്ര വല്യ ആളായാലും ശെരി... 

കൊട്ടാരം വൈദ്യൻ അവളെ ആ മുറിയിൽ പ്രവേശിപ്പിച്ചു.. 

വല്ലാത്ത ചൂട്...  മുറിയാകെ ഏതോ  ഒരു ദ്രാവകത്തിന്റെ ദുർഗന്ധം...

 അത്യാവശ്യം വൃത്തി ഒക്കെ ഉണ്ട്... പക്ഷെ... ഇങ്ങനെ ആണോ വേണ്ടത്... 

അവൾക്കു വിശ്വസിക്കാൻ പ്രയാസം തോന്നി... ഒരു രാജ്യത്തിന്റെ രാജാവിന് ഈ ഗതിയോ ..... 

ഇല്ലാ... സാരയില്ലാ... താൻ  വന്നല്ലോ. ഇനി എല്ലാം താൻ നോക്കി കൊള്ളാം...

അകത്തെ മുറിയിലാണ് രാജാവിനെ കിടത്തിയിരിക്കുന്നത്...     കൊട്ടാരംവൈദ്യൻ അറിയിച്ചു...

അവളുടെ ഹൃദയം പടാപടാന്നു  മിടിക്കാൻ തുടങ്ങി... അത്രയും ശബ്ദത്തിൽ, വേഗത്തിൽ തന്റെ ഹൃദയം സ്പന്ദിക്കുന്നത് ആദ്യമായിട്ടാണ്.... 

സമയം നിശ്ചലമായതു പോലെ... ഒന്നും അനങ്ങുന്നില്ല... ഒരു ഇല പോലും....

അവൾ തന്റെ രാജാവിനെ കണ്ടു... 

സപ്രമഞ്ചകട്ടിലിൽ ഒരു മൃതദേഹത്തിന്നു തുല്യമായ ആ കിടപ്പ് ... 

കൃത്രിമശ്വാസം ആണ് കൊടുത്തിരിക്കുന്നത്... ദേഹമാകെ ഒരു പുതപ്പു കൊണ്ട് മൂടിയിരിക്കുന്നു....

ആ മുഖം... എത്രമാത്രം ക്ഷിണീച്ചിരിക്കുന്നു...  താടിയും മുടിയും ... ആളിനെ തിരിച്ചറിയാൻ തന്നെ ബുദ്ദിമുട്ടു... 

അവൾക്കു അരിശം വന്നു.... 

ഇങ്ങനെയാണോ  ഒരു രാജ്യത്തെ രാജാവ് ചെയേണ്ടത്... ഈ സമയത്തു ഇങ്ങനെ തളർന്നു ... മറ്റുള്ളവരുടെ ദയക്ക് വേണ്ടി കാത്തു നിൽക്കാൻ പാടുണ്ടോ... എല്ലാവരെയും മുന്നിൽ നിന്ന് നയിക്കാൻ ഉത്തരവാദിത്തപെട്ടയാൾ അതൊന്നും ചെയാതെ വന്നു കിടക്കുന്നു... 

ഇനി വേണ്ട... താനുണ്ട്.. താൻ നോക്കും... പഴയതു പോലെ... അല്ല... അതിനേക്കാൾ കാര്യശേഷിയുള്ള ആളാക്കി മാറ്റണം... 

പിനീടുള്ള ദിവസങ്ങൾ വളരെ നിർണായകം ആയിരുന്നു....    

ഒരമ്മ തന്റെ കുഞ്ഞിന്നെ നോക്കുന്നതിനേക്കാൾ കാര്യമായി അവൾ രാജാവിനെ ശ്രിശൂഷിച്ചു...  എല്ലായിടത്തും അവളുടെ കണ്ണും മനസും എത്തി... ഒന്നിന്നും ഒരു കുറവും ഉണ്ടാവാതെ അവൾ പ്രതേകം ശ്രേദ്ധിച്ചു ..അങ്ങേയറ്റം സ്നേഹത്തോടും കരുതലോടും കൂടി അവൾ രാജാവിനെ പരിചരിച്ചു കൂടെ നിന്നു ... 

പതുക്കെ പതുക്കെ അതിന്റെ ഫലം കണ്ടു തുടങ്ങി... രാജാവിന്റെ ആരോഗ്യം മെല്ലെ മെച്ചപ്പെടാൻ തുടങ്ങി...  

ദിവസങ്ങൾ... ആഴ്ചകൾ...  

രാജാവ് പൂർണ ആരോഗ്യവാനായി തിരിച്ചു സിംഹാസനത്തിൽ വന്നിരിക്കാൻ അധികസമയം ഒന്നും ആവശ്യമില്ല എന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ... 

അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവൾ തന്നെ ആയിരുന്നു... 

ഇത്രയൊക്കെ തന്നെ കൊണ്ട് സാധിച്ചല്ലോ.... അത് തന്നെ വല്യ കാര്യം... 

അവളുടെ പ്രവർത്തികളെയും രാജാവിനോടുള്ള പെരുമാറ്റവും കണ്ടാൽ ഏതു കൊച്ചു കുട്ടിക്കും അവളുടെ മനസ് അറിയാൻ പറ്റുമായിരുന്നു...

ആ അവസ്ഥയിലും അദ്ദേഹം രാജ്യകാര്യങ്ങളിൽ ഇടപെടുമായിരുന്നു... മന്ത്രിമാരുമായി നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു... 

അവസാനം ആ ദിവസവും വന്നെത്തി... അദ്ദേഹം പൂർണമായി രോഗമുക്തി നേടി... 

********************************************************************************

രാജാവ് രോഗമുക്തനായി... 

വാർത്ത കാട്ടുതീയെക്കാൾ വേഗത്തിൽ പരന്നു .... 

ഇനി പൂർവാധികം ശക്തിയോടുകൂടി അദ്ദേഹം സിംഹാസനത്തിൽ വന്നിരിക്കും... രാജ്യം ഭരിക്കും ... രാജ്യത്തെ ആക്രമിക്കാൻ പദ്ധതി തയ്‌യാറായിരിക്കുന്ന എല്ലാവര്ക്കും അദ്ദേഹം മറുപടി നൽകും... 

ആ കൂടെ മറ്റൊരു  സന്തോഷവാർത്ത കൂടി രാജ്യം വരവേറ്റു... 

മഹാമാരിക്ക് മറുമരുന്ന്  കണ്ടുപിടിച്ചിരിക്കുന്നു... പതുക്കെ  പതുക്കെ ഓരോ രോഗികൾ രോഗമുക്തി നേടുന്നു... പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു... 

എല്ലാം കൊണ്ടും രാജ്യത്തു നല്ല കാലം തന്നെ... 

***********************************************************************************

തന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു... ഇനി തിരിച്ചു വീട്ടിലിലേക്കു മടങ്ങാം... 

ദാസിപ്പെന്നു അവളുടെ ഭാണ്ഡകെട്ടു തയ്‌യാറാക്കി.... 

താൻ പോകുന്ന വിവരം ആരോടെങ്കിലും പറയേണ്ടതുണ്ടോ... 

പറഞ്ഞിട്ടെന്തിനാ...

എന്നാലും.... അത് മര്യാദ അല്ലല്ലോ... ഇത്രയും ദിവസം ഇവിടെ കഴിഞ്ഞതല്ലേ. ... ഇവിടുത്തെ ഭക്ഷണം കഴിച്ചതല്ലേ... അതിന്റെ നന്ദി കാണിക്കണമല്ലോ....  

ആരോടാ ഇപ്പൊ പറയുക... 

കാര്യക്കാരനോട് പറയാം... അതാവും നല്ലതു... 

അവൾ കാര്യക്കാരന്നെ കണ്ടു വിവരം പറഞ്ഞു... ഇനി ഇപ്പൊ തന്റെ ആവശ്യം ഇല്ലാ... താൻ മടങ്ങുകയാണ്... 

മഹാ മന്ത്രിയെ അറിയിക്കാം ... കാര്യക്കാരന്റെ മറുപടി...

അവൾ പോകുവാനായി ഇറങ്ങി... 

ഒരു സേവകൻ ഓടി വന്നു... മഹാമന്ത്രി വിളിക്കുന്നു... വേഗം ചെല്ലാൻ പറഞ്ഞു...

അവൾ ഒന്നും മിണ്ടാതെ സേവകന്നെ അനുഗമിച്ചു...    

മഹാമന്ത്രിക്കു ഒപ്പം രാജ ഗുരുവും ഉണ്ടായിരുന്നു... 

അവരുടെ മുന്നിൽ ആവശ്യത്തിൽ കൂടുതൽ പൊന്നും പണവും മറ്റനേകം വസ്തുക്കളും... 

തനിക്കു പാരിതോഷികം തരാൻ വിളിപ്പിച്ചതാണെന്നു അവൾക്കു മനസിലായി.... 

രാജ ഗുരു അവളോട് അങ്ങേയറ്റം വാത്സല്യത്തോടെ പറഞ്ഞു... 

അങ്ങനെ അങ്ങ് പോകാൻ കഴിയുമോ ?? ഈ ദുര്ഘടസമസ്യയിൽ പെട്ട് ഞങ്ങൾ വലഞ്ഞപ്പോ സഹായിച്ച ആളാണ്... ഇതാ... ഇതെല്ലാം കൊണ്ട് പോകാം... യാതൊരു വിഷമവും വിചാരിക്കണ്ട .... 

അവൾ തന്റെ മുന്നിൽ ഇരിക്കുന്ന വിലപിടിപ്പുള്ള വസ്തുകളിലേക്കു നോക്കി...

വസ്തുക്കൾ... അത് മാത്രമാണവാ... ഇത് കൊണ്ട് തനിക്കു  എന്ത് നേടാൻ ... 

സമയം..മനസമാധാനം... സന്തോഷം... ആരോഗ്യം....കഴിവ്... കാര്യപ്രാപ്തി... മര്യാദ.. അറിവ്... 

എല്ലാറ്റിനും ഉപരി സ്നേഹം.... 

ഇതിൽ ഏതെങ്കിലും ഒന്ന് ഈ ഇരിക്കുന്ന വസ്തുക്കൾ കൊണ്ട് തനിക്കു നേടാൻ കഴിയുമോ?? ഇല്ല... പിന്നെ എന്തിന്നു... 

ക്ഷെമിക്കണം... അടിയന്നു  ഒന്നും വേണ്ടാ.. പോകാൻ അനുവദിക്കണം...

രാജ ഗുരു എത്ര നിർബന്ധിച്ചിട്ടും പാരിതോഷികങ്ങൾ സ്വീകരിക്കാൻ അവൾ തയ്‌യാറായില്ലാ... 

പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി...  

ഞങ്ങൾക്കൊക്കെ ഒരുപാട് വിശ്വാസവും മതിപ്പുമുള്ള ഒരു മഹാപണ്ഡിതൻ... ത്രിലോകജ്ഞാനി... അദ്ദേഹം ഇപ്പൊ കൊട്ടാരത്തിൽ ഉണ്ട്...  അദ്ദേഹത്തിന് ഒന്ന് കാണണമെന്ന് പറഞ്ഞു... 

ഒന്ന് പോയി കണ്ടു അനുഗ്രഹം മേടിച്ചോള്ളൂ... നല്ലതു മാത്രം വരട്ടെ...  

അങ്ങനെ പറഞ്ഞു രാജ ഗുരു അവളെ യാത്രയാക്കി...

രാജ ഗുരു പറഞ്ഞത് പ്രകാരം ആ മഹാത്‌മാവിൻനെ കാണാൻ  അവൾ ഗുരുകുലത്തേക്കു നടന്നു... 

***********************************************************************************

ഗുരുകുലത്തിലേക്കു പ്രവേശിക്കുന്നതിന് മുൻപ് തന്നെ അവൾ കണ്ടു... 

ധ്യാനനിരതനായി  ഋഷിവര്യനെ പോല്ലേ ഒരാൾ... കണ്ടാൽ തന്നെ നല്ല തേജസുണ്ട്... അദ്ദേഹത്തിന്നെ കണ്ടപ്പോൾ മനസിന് എന്തോ ഒരു സമാധാനം കൈവന്നത് പോല്ലേ... 

കാവൽക്കാരന്റെ അനുവാദത്തോടെ അവൾ അകത്തു കടന്നു... 

അദ്ദേഹം കണ്ണുകൾ തുറന്നു അവളെ നോക്കി... അവൾ അദ്ദേഹത്തെ താണു  വണങ്ങി... ... 

അദ്ദേഹം അവളെ നോക്കി പുഞ്ചിരിച്ചു ... 

പറയാതെ പോകുകയാണ്... അല്ലെ???

അടിയൻ  ... അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചിട്ടാണ് പോകാൻ ഒരുങ്ങിയത്... 

പറയേണ്ട എല്ലാവരോടും പറഞ്ഞോ?? മുഖ്യമായ ആളിനോട് പറഞ്ഞില്ലല്ലോ... പോകുന്നു എന്ന്... ഉവ്വോ??

അവൾ ഒന്നും ഉരിയാടാതെ തല കുമ്പിട്ടു നിന്ന്....

വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.... ഈ കാലമത്രയും വിഷമം ആയിരുന്നു എന്നറിയാം... 

ചിലരോടുള്ള നമ്മുടെ സ്നേഹം ... അത് നമുക്ക് എന്നും ദുഃഖം മാത്രമേ സമ്മാനിക്കാറുള്ളു... 

നമ്മൾ എത്ര അകന്നു പോയാലും അത് നമ്മെ തേടി വീണ്ടും വരും...  മറന്നാലും മറക്കാൻ അനുവദിക്കാതെ ... വീണ്ടും വീണ്ടും വേദനിപ്പിക്കാൻ വേണ്ടി... 

ചിലതു അങ്ങനെ ആണ്... പക്ഷെ ... നമ്മൾ പിന്നെയും  സ്നേഹിച്ചുകൊണ്ടേയിരിക്കും... കാരണം  അതല്ലാതെ വേറെ ഒന്നും നമ്മുക്ക് കഴിയില്ല... അറിയുകയുമില്ല...

ഏറ്റവും വിഷമം ... നമ്മൾ കൊടുക്കുന്ന സ്നേഹം നമ്മുക്ക് തിരിച്ചു കിട്ടില്ലാന്നു മാത്രമല്ല... നമ്മൾ സ്നേഹിക്കുന്ന വ്യെക്തി... അവർ   നമ്മുടെ സ്നേഹത്തെ തിരിച്ചറിയുക കൂടി ഇല്ലാ...  വല്ലാത്ത വേദന ആണത്... 
 
എന്താ ... നോം  പറഞ്ഞത് ശെരിയല്ല??? 

അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല... അദ്ദേഹം പറയുന്നത് അക്ഷരം പ്രതി ശെരിയാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു... 

ഒന്ന് കണ്ടു പറഞ്ഞിട്ട് പൊയ്ക്കൂടേ... ഇനി ഒരു പക്ഷെ... 

തന്റെ വാചകം മുഴുമിപ്പിക്കാതെ അദ്ദേഹം നിർത്തി... 

ക്ഷെമിക്കണം... അടിയനെ പോകാൻ അനുവദിക്കണം.... 

അദ്ദേഹം തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു ...

കുറച്ചു സമയം ഒന്നും മിണ്ടാതെ നിന്നു ...

ഇപ്പൊ ഈ ചെയ്ത പുണ്യം... അത് ഈ ലോകത്തു വേറെ ആരും അദ്ദേഹത്തിന് വേണ്ടി ചെയ്യില്ല... മരണകിടക്കയിൽ നിന്ന് സ്നേഹമെന്ന ഒറ്റ ആയുധം പ്രയോഗിച്ചു തിരിച്ചു കൊണ്ട്  വന്നില്ലേ.... ആ വല്യ മനസിന് മുന്നിൽ ഞങ്ങൾ എല്ലാം എത്ര ചെറുതാണ്...

അവൾ പോലും പ്രേതീക്ഷിക്കാതെ അദ്ദേഹം അവളുടെ മുന്നിൽ കൈകൾ കൂപ്പി... 

നിറകണ്ണുകളോടെ അവൾ അദ്ദേഹത്തെ താണുവണങ്ങി...   ഇറങ്ങി നടന്നു... 

കൊട്ടാരകവാടത്തിൽ എത്തി തിരിഞ്ഞു നോക്കി.... വീണ്ടും താൻ ഈ പടി ഇറങ്ങുകകയാണ്... 

പക്ഷെ ... ഇനിയും അദ്ദേഹത്തിന് തന്റെ ആവശ്യം വന്നാൽ രണ്ടാമതൊന്നു ആലോചിക്കാതെ താൻ കടന്നു വരും... തീർച്ച.... 

***********************************************************************************

കൊട്ടാരത്തിൽ നിന്ന് വീട്ടിലിലേക്കു അവൾ നടന്നു... കുറച്ചേറെ  നടക്കണം...

അദ്ദേഹത്തെ കണ്ടു പറയണമായിരുന്നോ ... ഇത്രയും ദിവസം കൂടെ ഉണ്ടായിരുന്നു... പക്ഷെ... ഒരു രോഗിയും ശ്രുശൂഷകയും  എന്നതിന് അപ്പുറം യാതൊരു  വിധ സംഭാഷണവും തങ്ങൾക്കു ഇടയിൽ ഉണ്ടായിട്ടില്ല... 

തന്റെ പേര് പോലും അദ്ദേഹം ചോദിച്ചില്ല... തന്നെ കുറിച്ച് യാതൊന്നും അന്വേഷിച്ചില്ല... അങ്ങനെ ഉള്ള ഒരാളോട് എന്ത് പറയാൻ... 

തന്റെ മനസ് മാത്രം എന്തേ തിരിച്ചറിഞ്ഞില്ല?? 

പെട്ടെന്ന് അവൾക്കു നെഞ്ച് വേദനിക്കുന്ന പോലെ തോന്നി... കുറച്ചു ദൂരം നടന്നത് കൊണ്ടാവും... അവൾ കരുതി... 

ശ്വാസം എടുക്കാൻ എന്തോ വല്യ പ്രയാസം പോല്ലേ... ദേഹമാസകാലം കടുത്ത വേദന... കൈക്കും കാലിന്നുമൊക്കെ ഭയങ്കര ഭാരം... ചലനശേഷി നഷ്ടപെടുന്നുണ്ടോ ... കണ്ണിന്റെ കാഴ്ച മങ്ങിയോ... 

അവൾ വളരെ പ്രയാസപ്പെട്ടു നടന്നു ഒരു മരത്തിന്റെ ചുവട്ടിൽ വന്നു ... വല്ല വിധേന്നെയും തറയിൽ ഇരുന്നു.... ആ വഴിക്കു ആരെങ്കിലും വരുന്നുണ്ടോ... ഇല്ലാ... ആരെയും കാണുന്നില്ല... 

അവൾ വളരെ ശക്തിയിൽ ചുമയ്ക്കാൻ തുടങ്ങി... ചുമച്ചു ചുമച്ചു അവൾ രക്തം ഛർദിച്ചു... 

ഇനി... 

ഇനി ഒന്നുമില്ല... എല്ലാം അവസാനിക്കാൻ പോകുകയാണ് ....

ഒരൽപം സ്വബോധം മാത്രം ബാക്കി ഉണ്ട്... അതും ഇപ്പൊ നഷ്ടമാകും... 

അദ്ദേഹത്തോട് ഒരു വാക്കു  പറയാമായിരുന്നു... പറയേണ്ടാതായിരുന്നു... പക്ഷെ ഇനി... 

അവളുടെ ചേതനയറ്റ ശരീരം മണ്ണിലേക്ക് ചാഞ്ഞു.... 

( അവസാനിച്ചു)








 



 











No comments: